രാഷ്ട്രീയ സങ്കുചിതത്വത്തിന് അതീതനായ, സൗമ്യ പ്രകൃതിയായ തൊഴിലാളി നേതാവായിരുന്നു കെ.എ .രാജന്. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ഉത്തേജിതനായി രാഷ്ട്രീയം പഠിക്കുകയും, ട്രേഡ് യുണിയന്‍ പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ചയ്ക്ക് തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ചിലവഴിക്കുകയും ചെയ്തു . സംസ്ഥാന തലത്തിലും ജില്ല തലത്തിലുമുള്ള മുപ്പതോളം യൂണിയനുകളുടെ ഭാരവാഹിത്വം ഒരേ സമയം വഹിച്ചിരുന്നു . സാഹിത്യകാരന്മാരുമായി , പ്രത്യേകിച്ച് വൈക്കം മുഹമ്മദ് ബഷീറുമായി നല്ല അടുപ്പം കാത്ത് സൂക്ഷിച്ചിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യുടെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായകമായ സ്വാധീന ശക്തിയായിരുന്നു അദ്ദേഹം.
താരതമ്യേന സമ്പന്നമായ ഒരു യാഥാസ്ഥിതിക നായര്‍ തറവാട്ടിലായിരുന്നു ശ്രീ കെ. എ. രാജന്റെ ജനനം – പോരാത്തതിന് കൊടുങ്ങല്ലൂര്‍ രാജകുടുംബവുമായി അടുത്ത ബന്ധം അച്ഛന് സര്‍ക്കാര്‍ സര്‍വീസില്‍ ഉന്നത ഉദ്യോഗസ്ഥന്.
ഈ തണലഴികളും സ്വസ്ഥതയും സൗകര്യങ്ങളും വലിച്ചെറിഞ്ഞ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കത്തിക്കാളുന്ന അകക്കളത്തിലേക്ക് അദ്ദേഹം എടുത്തുചാടിയത് യാദൃശ്ചികമായിരുന്നില്ല. അനവധി ഘടകങ്ങളിലൂടെ സാഹചര്യങ്ങളിലൂടെ കാലം ഒരു പോരാളിയെ രൂപപ്പെടുത്തുകയായിരുന്നു. ജനിച്ചുവളര്‍ന്ന കൊടുങ്ങല്ലൂരിന്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള കൂറ്, സവര്‍ണ്ണ മേധാവിത്വത്തിന് നിരക്കാത്തവിധം അവര്‍ണ്ണനും വിദ്യ പകരുന്നതിന് – എറിഞ്ഞുകൊടുത്തിട്ടായാലും കൊടുങ്ങല്ലൂര്‍ കോവിലകം കാണിച്ച കൂസലില്ലായ്മ ഒപ്പം പഠിച്ചിരുന്ന പ്രബുദ്ധരും പ്രശസ്തരുമായ അനവധി ചങ്ങാതിമാര്‍, വിദ്യാര്‍ത്ഥി ജീവിതത്തിന്റെ പശ്ചാത്തലം സ്വാതന്ത്ര്യസമരത്തിന്റെ ഏറ്റവും തീക്ഷണകാലഘട്ടമായിരുന്നത്, ഗാന്ധിജി, നെഹ്റു, നേതാജി തുടങ്ങിയവരുടെ സ്വാധീനം, ലോകയുദ്ധത്തിന്റെ കെടുതികള്‍ – ഇവയെല്ലാം ശ്രീ രാജന്റെ നെഞ്ചിനുള്ളില്‍ ഒളിഞ്ഞുകിടന്ന കനല് ഊതിത്തെളിയിക്കുന്നതില് നിര്‍ണ്ണായക പങ്കുവഹിച്ചു.
യുദ്ധഫണ്ടിലേക്ക് പണം സ്വരൂപിക്കാന്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച നാടക പരിപാടി തീയേറ്ററില്‍ ബോംബുപൊട്ടിച്ചു തകര്‍ത്തത് ആ കനല് ആളികത്തിയതിന്റെ ബഹിര്‍സ്ഫു രണമായിരുന്നു.
കൊച്ചിയില്‍ എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ് ആറുമാസം പൊതുമരാമത്തു വകുപ്പില്‍ സൂപ്രണ്ടായി കൊച്ചിയില്‍ ജോലി നോക്കി. പി. ഭാസ്കരന്, വി. ടി. ഇന്ദുചൂഢന് തുടങ്ങിയ സതീര്‍ത്ഥ്യ ര്‍ മഹാരാജാസില്‍ ചേരുന്നതിനാല്‍ വിപ്ലവബന്ധങ്ങള് അഭംഗുരം തുടര്‍ന്നു . ജോലിയും ഉപേക്ഷിച്ച് വിപ്ലവജ്വരം ബാധിച്ച് കൊടുങ്ങല്ലൂരില്‍ തിരിച്ചെത്തിയപ്പോള്‍ വീട്ടുകാര്‍ അദ്ദേഹത്തെ കാണ്‍പൂരില്‍ സഹോദരന്റെ അടുത്തേക്ക് നാടുകടത്തി.
കാണ്‍പൂരിലാണ് ട്രേഡ് യൂണിയന് രാഷ്ട്രീയത്തിന്റെ ഹരിശ്രീ പഠിച്ചത്. ഉന്നത നേതാക്കളെ ഗുരുക്കന്മാരായി കിട്ടി. ഒളിവിലായിരുന്ന എ. കെ. ജി. യുമായി ബന്ധപ്പെടാനിടയായതും അവിസ്മരണീയമായ അനുഭവമായി.
പിന്നെയും കൊടുങ്ങല്ലൂര്‍ മടങ്ങിയെത്തുമ്പോള്‍ കോവിലകംവരെ വേരോടിയിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തമായ അടിത്തറനേടിയിരുന്നു. രാജന് റെയില്‍വേ തൊഴിലാളികളുടെ ചുമതല ഏറ്റെടുത്തു. മറ്റു ട്രേഡ് യൂണിയനുകളുമായി നിരന്തരബന്ധം പുലര്‍ത്തി. ബഷീറും അദ്ദേഹത്തിന്റെ ബുക്ക്സ്റ്റാളും സ്ഥിരം ആശ്രയമായി.
തുറമുഖത്തൊഴിലാളി യൂണിയന് പനമ്പള്ളി ഗോവിന്ദമേനോനില് നിന്നും പിടിച്ചെടുക്കുന്നതില്‍ അദ്ദേഹത്തിനും പങ്കുണ്ടായിരുന്നു. മുപ്പതോളം ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായി
പില്ക്കാ ലത്ത് രണ്ടുതവണ എം. പി.യായി പാര്‍ലമെന്റ് അനുഭവങ്ങള്‍, എം. എല്‍. എ. യായി മത്സരിച്ചു തോറ്റ അനുഭവം.